Followers

Tuesday, 8 June 2021

കൂട്ട്

നീലാംബരി രാഗത്തിലൊഴുകിയ നാദം 
നിളയിൽ ഓളങ്ങളിൽ വന്നണഞ്ഞു,
പുഴയിൽ ആലോലമാടിയ മീനിന്ന് 
പീലിയിൽ വർണ്ണപട്ടണിഞ്ഞു.

ഏകാന്ത പഥികൻ പാടിയ കവിതയിൽ 
ഏകനായി നിന്നുരുകിയ നീയിന്ന് 
കാവലായി കാരുണ്യനിധിയായി 
കാനനവീണയിൽ ഒഴുകിയെത്തി.

വിണ്ണിൽ പായുന്ന കിളികൾക്ക് 
വാതിൽ പഴുതിൽ വഴിയൊരുക്കി മുകിലുകൾ;
ഓളങ്ങളിൽ വഴിതെറ്റിയ മീനിന് 
ഓമനക്കൂട്ടായി ഇന്നീ നീലാംബരി!

13 comments: