നീലാകാശ തോണിയിൽ
ഓമനത്താളിൽ കുറിച്ചു നീ
ഈ വർണ്ണ ചിറകുള്ള പക്ഷി!
കേളികൊട്ടിയുയരും കഥകൾ
പാടേ അങ്ങ് വിഴുങ്ങിയ നാളുകൾ
ഇന്നങ്ങ് പൊയ്‌പോയ് മറഞ്ഞു
ഈ ജാലകവഴിയിൽ പതിയേ.
നീ നട്ട നോട്ടങ്ങൾ
നീ ചൂടിയ നേട്ടങ്ങൾ
വഴിതെറ്റിയ കഥകളിൽ
ഇന്ധനമായതും;
നീ നനച്ച വയലുകൾ
നീ ചെറുത്ത കയ്യുകൾ
ഏതിന്നു ശരിയെന്നു
മൊഴിഞ്ഞു നിൻ കുറിപ്പുകൾ.